Wednesday 29 December, 2010

പാഠം ഒന്ന് - തിങ്കളും താരങ്ങളും..


കഴിഞ്ഞ പോസ്റ്റ്‌ എഴുതിയതിനു ശേഷം നാവിന്‍ തുമ്പത്ത് എപ്പോഴും ഈ പദ്യമായിരുന്നു. 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ചതായിരുന്നെങ്കിലും ഓര്‍മ്മയില്‍ എങ്ങോ ഇപ്പോഴും ഈ വരികള്‍ മറഞ്ഞു കിടക്കുന്നുണ്ടായിരുന്നു എന്നത് ഒരു അത്ഭുതമായി തോന്നുന്നു..(ഹോ എന്നെക്കൊണ്ട് ഞാന്‍ തോറ്റു) ഒന്ന് ചൊല്ലി നോക്കുമ്പോഴേക്കും വരികള്‍ താനേ തെളിഞ്ഞു വന്നു.അപ്പോള്‍ തോന്നി ഇതൊന്നു പോസ്റ്റിയാലോ എന്ന്. ഇപ്പോഴത്തെ നാലാം ക്ലാസ്സിലെ ആദ്യത്തെ മലയാളം പാഠം ഇതു തന്നെയാണോ എന്നറിയില്ല.

പിന്നെ എന്താണ് എന്റെ ഈ ഓര്‍മ്മ ശക്തിയുടെ രഹസ്യം എന്ന് മാത്രം ആരും ചോദിയ്ക്കരുത്.പ്ലീസ്... ആ കാലത്ത് ജ്യോതിഷ് ബ്രഹ്മിയോ കോമ്പ്ലാന്‍ മെമ്മറി പവറോ ഉണ്ടായിരുന്നില്ല.

തിങ്കളും താരങ്ങളും 
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടില്‍
ആണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍ തൂകി 
കരഞ്ഞീടിന  വാന-
മിന്നിതാ ചിരിയ്ക്കുന്നു
പാലൊളി ചിതറുന്നു.
പുല്‍ക്കൊടി തലപ്പിലും 
പുഞ്ചിരി വിരിയാറുണ്ട-
ച്ചെറു പൂന്തോപ്പിലെ 
ശലഭമുരയ്ക്കുന്നു.
മധുവിന്‍ മത്താല്‍ പാറി
മൂളുന്നു മധുപങ്ങള്‍
മധുരമിജ്ജീവിതം 
ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുക്കന്മാര്‍ 
ആരെല്ലെന്‍ ഗുരുക്കന്മാര്‍ 
പാരിതിലെല്ലാമെന്നെ
പഠിപ്പിയ്ക്കുന്നുണ്ടെല്ലാം



മലയാള ഭാഷ തന്‍ മാദക ഭംഗി (Updated)

ഇതൊരു റീ-പോസ്ടിങ്ങാണ്. ഒരു പരീക്ഷണം നടത്തിയതിന്റെ ഫലമായി കഴിഞ്ഞ പോസ്റ്റിന്റെ ഫോണ്ട് എല്ലാവരെയും കുഴക്കി എന്നറിഞ്ഞത് കൊണ്ട് വീണ്ടും പോസ്റ്റുന്നു. കമന്റുകള്‍ നഷ്ട്ടപെടുമെന്നുള്ളത് കൊണ്ട് കഴിഞ്ഞ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നില്ല. 
*********************** ******************************* ***************************** ************************* 
തമിഴ് നാട്ടിലെ സ്കൂളുകളില്‍ മലയാളം പഠിക്കാനുള്ള 8 പിരീഡുകള്‍ നാലായി വെട്ടിക്കുറച്ചു കൊണ്ടുള്ള ഗവണ്മെന്റ് തീരുമാനം രണ്ടു ദിവസം മുന്‍പാണ് വന്നത്. തമിഴ് ഭാഷയ്ക്ക് ക്ലാസ്സിക്കല്‍ പദവി നല്‍കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഉടനെ തന്നെ കിട്ടിയ അവസരം പാഴാക്കാതിരിക്കാന്‍ ഭാഷാസ്നേഹികള്‍ മുറവിളിയുമായി രംഗത്തു വന്നിട്ടുണ്ട്. 

കേരള മുഖ്യ മന്ത്രി ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന വാദവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം ഏറ്റു പിടിയ്ക്കാന്‍ ഇവിടുത്തെ മലയാള പത്രങ്ങളും......

ഇതു പോലുള്ള വലിയ വിഷയങ്ങളെ കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാന്‍ മാത്രം വിവരമുള്ളവളൊന്നുമല്ല ഞാന്‍ എന്നറിയാം. എന്നാലും ചില കാട്ടികൂട്ടലുകള്‍ കാണുമ്പോള്‍ സഹിയ്ക്കാന്‍ പറ്റുന്നില്ല.

സത്യത്തില്‍ സ്കൂളില്‍ പഠിക്കാന്‍ വേണ്ടി മാത്രമുള്ളതാണോ ഭാഷാ സ്നേഹം? അത്ര മാത്രം മാതൃ ഭാഷാ സ്നേഹമുള്ളവരാണ് മലയാളികള്‍ എന്ന് എന്തോ എനിയ്ക്ക് തോന്നുന്നില്ല. ആയിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഇത്ര മാത്രം  ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ. 

സ്കൂളില്‍ മലയാളം സംസാരിച്ചതിന് കൊച്ചു കുട്ടിയുടെ തല മോട്ടയടിച്ചവരുടെ നാടാണ് നമ്മുടേത്‌ എന്നോര്‍ക്കണം. എന്നിട്ടാണ് അന്യ നാട്ടില്‍ അവരുടെ ഭാഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതിനെ എതിര്‍ക്കുന്നത്.

പ്ലസ്‌-ടുവിനും ഡിഗ്രിക്കും സെക്കന്റ്‌ ലാംഗ്വേജ് മലയാളത്തിനു പകരം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗവും. അതിനു പ്രധാന കാരണം മലയാളത്തിനു മാര്‍ക്ക് കിട്ടാന്‍ കുറെ എഴുതണം. മറ്റു ഭാഷകള്‍ എതെങ്കിലുമാണെങ്കില്‍ മാര്‍ക്ക്‌ സ്കോര്‍ ചെയ്യാന്‍ എളുപ്പമാണ്. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരും------------

"പരീക്ഷകളില്‍ മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടി മാത്രമാണോ മലയാളം പഠിയ്ക്കുന്നത്?"

തീര്‍ച്ചയായും അല്ല. പക്ഷെ ഉന്നത വിദ്യാഭാസത്തിനു ഉയര്‍ന്ന മാര്‍ക്കും ഒരു പ്രധാനമല്ലെ. അപ്പോള്‍ കൂടുതല്‍ മാര്‍ക്ക്‌ കിട്ടാനിടയുള്ള വിഷയങ്ങള്‍ പഠിക്കുന്നത് തെറ്റാണോ? അതും മത്സരങ്ങളുടെ ഈ കാലത്തില്‍ ..

അല്ലെങ്കില്‍ തന്നെ സ്കൂളിലോ കോളേജിലോ പഠിയ്ക്കുന്നത് കൊണ്ട് ഒരാള്‍ക്ക് മലയാളത്തിനോട് സ്നേഹം കൂടുമെന്ന് എന്തോ എനിയ്ക്ക് തോന്നുന്നില്ല. 

പിന്നെ സ്വന്തം മക്കള്‍ മാതൃ ഭാഷയോട് സ്നേഹമുള്ളവരാകണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സ്കൂളിലെ പിരീടുകളുടെ എണ്ണം ഒരു പ്രശ്നമേയല്ല എന്നാണു എന്റെ വിശ്വാസം. അതിനു ഏറ്റവും എളുപ്പം വീട്ടിലെങ്കിലും മലയാളം സംസാരിക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും സ്കൂള്‍ സിലബസ്സില്‍ ഇല്ലെങ്കിലും മലയാളം എഴുതുവാനും വായിയ്ക്കുവാനും അവരെ പ്രോത്സാഹിപ്പിയ്ക്കുകയുമാണ്.

ടി വി അവതാരകരെ പോലെ "മലയാളം കൊരച്ചു കൊരച്ചു അരിയാം" എന്ന് പറയുന്നത് വലിയ ഗമയായി കരുതുന്നവരാണ് നമ്മള്‍.

"എന്റെ മകന്‍ / മകള്‍ എല്ലാ വിഷയങ്ങളിലും ഫസ്ടാ. പക്ഷെ മലയാളം മാത്രം അവനു / അവള്‍ക്കു ഭയങ്കര ടഫാ. ജസ്റ്റ്‌ പാസ് മാര്‍ക്കേ കിട്ടൂ." എന്ന് അഭിമാനം കൊള്ളുന്ന എത്രയോ മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. അതൊന്നും സ്കൂളില്‍ മലയാളത്തിനുള്ള പിരീഡുകളുടെ കുറവ് കൊണ്ടല്ലല്ലോ.

"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍. മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷാ താന്‍" എന്ന് മനസ്സിലോര്‍മ്മയുള്ള മാതാപിതാക്കളുടെ കുട്ടികള്‍ ഏതു നാട്ടിലായിരുന്നാലും ഏതു മീഡിയത്തില്‍ പഠിച്ചാലും മലയാള ഭാഷയോടും മലയാള മണ്ണിനോടും സ്നേഹമുള്ളവരായിരിയ്ക്കും... എന്നെന്നും....

******************************************************************************************************************
മേല്പറഞ്ഞ പോലെ എന്റെ മോള്‍ക്ക്‌ മലയാളത്തിനു മാര്‍ക്ക്‌ കുറവാണെന്ന് അഭിമാനിച്ചിരുന്ന ഒരമ്മ എന്റെ അയല്‍വാസിയാണ്. നാലാം ക്ലാസ്സിലേക്ക് ജയിച്ച മകള്‍ക്ക് മലയാളം പഠിപ്പിച്ചു കൊടുക്കാന്‍ കുറച്ചു കാലം എന്റെ വീട്ടിലേക്കു വിട്ടിരുന്നു. അന്ന് ഡിഗ്രീ പരീക്ഷാ കാലമായിരുന്നതിനാല്‍ ട്യൂഷ്യന്‍ അമ്മ ഏറ്റെടുത്തു. അക്ഷരമാലയെല്ലാം കഴിഞ്ഞപ്പോള്‍ നാലാം ക്ലാസ്സിലെ ടെക്സ്റ്റ്‌ ബുക്ക്‌ വച്ചായി പഠനം. അതിലെ ആദ്യത്തെ പാഠം "തിങ്കളും താരങ്ങളും..." എന്ന് തുടങ്ങുന്ന ഒരു പദ്യമായിരുന്നു. (ഞാന്‍ പഠിക്കുന്ന കാലത്തും അത് തന്നെയായിരുന്നു ആദ്യത്തെ പാഠം). സ്റ്റുഡന്റിനു നല്ല ഇന്ട്രെസ്റ്റ് ആയിക്കോട്ടെ എന്ന് കരുതി അമ്മ നല്ല ഈണത്തില്‍ തന്നെ പാടി പഠിപ്പിച്ചു. ഒരു നാള്‍ കോളേജ് വിട്ടു വന്ന ഞാന്‍ കണ്ട കാഴ്ച ---
തുണി അലക്കി കൊണ്ട് നില്‍ക്കുന്ന അമ്മ. തൊട്ടടുത്ത്‌ തന്നെ ഒരു സ്ടൂളില്‍ കാലുമാട്ടിക്കൊണ്ടിരിക്കുന്ന സ്റ്റുഡന്റ്. തുണി കഴുകുന്നതിനോടൊപ്പം അമ്മ ഉറക്കെ പദ്യം ചൊല്ലുന്നുമുണ്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആ കുട്ടി കാണാതെ പഠിച്ചു ചൊല്ലേണ്ടതിനു പകരം അമ്മയാണ് സ്റ്റുഡന്റ് എന്ന് തോന്നും. എന്തായാലും കുട്ടി പഠിച്ചില്ലെങ്കിലും അമ്മ ആ പദ്യം മുഴുവനും കാണാതെ ചൊല്ലാന്‍ പഠിച്ചു എന്നത് മാത്രമായിരുന്നു രണ്ടു മാസം നീണ്ട ആ ട്യൂഷ്യന്‍ കൊണ്ടുണ്ടായ ഏക ഗുണം.  പിന്നീടു ആ കുട്ടിയെ സ്കൂളിന്റെ  റിസള്‍ട്ട്‌ മോശമാകുമെന്ന പേടിയില്‍ അധികൃതര്‍ തന്നെ ടി സി കൊടുത്തു വിട്ടതും ശേഷം ഒരു മലയാളം മീഡിയത്തില്‍ ചേര്‍ത്തതും ഒടുവില്‍ എങ്ങനെയൊക്കെയോ ഒരുവിധം പത്താം ക്ലാസ് കടന്നു കൂടിയതുമെല്ലാം അനു:ബന്ധ കഥകള്‍. 

******************************************************************************************
ഇതൊക്കെയാണെങ്കിലും തമിഴ് ഭാഷയ്ക്ക് ഇവിടുത്തെ ഗവണ്മെന്റ് കൊടുക്കുന്ന അമിത പ്രാധാന്യത്തില്‍ എനിയ്ക്കും എതിര്‍പ്പ് തോന്നാറുണ്ട്. കടകളുടെ ബോര്‍ഡുകളെല്ലാം തമിഴില്‍ ആയിരിക്കണമെന്നത്  നിര്‍ബന്ധമാണ്‌. വേണമെങ്കില്‍ മറ്റു ഭാഷകളിലും ആവാം. പക്ഷെ തമിഴില്‍ ആയിരിക്കണം ഏറ്റവും വലുതായി എഴുതിയിരിക്കേണ്ടത്. അടുത്ത പടിയായി ഇംഗ്ലീഷിലുള്ള റോഡുകളുടെ പേരെല്ലാം (ഉദാ: Taylors Road, Nelson Manickam Road, Sydenhams Road etc..) തമിഴിലാക്കാന്‍ പോവുകയാണത്രേ.. 

തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളാണല്ലോ കേരളവും തമിഴ് നാടും. "ഒന്നെങ്കില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത്" എന്ന് പറയുന്നത് ഈ രണ്ടു നാട്ടുകാരുടെയും മാതൃ ഭാഷാ സ്നേഹം കണ്ടിട്ടായിരിക്കണം. 

Saturday 18 December, 2010

മലയാള ഭാഷ തന്‍ മാദക ഭംഗി

hki¡qg¡n Yu.............


Yh¢r® c¡¶¢¨k o®J¥q¤Jq¢v hki¡q« dU¢´¡c¤¾ 8 d¢j£V¤Jw c¡k¡i¢ ¨l¶¢´¤sµ¤ ¨J¡Ù¤¾ LlxhÊ® Y£yh¡c« jÙ¤ a¢lo« h¤ud¡X¤ l¼Y®.
Yh¢r® g¡ni®´¤ Jë¡o¢´v dal¢ cvJ¢iY¢¨c Y¤Tt¼¡X¤ Cª Y£yh¡c«. DT¨c Y¨¼ J¢¶¢i Aloj« d¡r¡´¡Y¢j¢´¡u g¡n¡©oîp¢Jw h¤sl¢q¢i¤h¡i¢ j«L·¤ l¼¢¶¤Ù®.

©Jjq h¤K¬h±É¢ Cª ±dmî·¢v CT¨dTX¨h¼ l¡al¤« CY¢c¢¨T Dit¼¢¶¤Ù®.
A¨Y¿¡« Gפ d¢T¢i®´¡u Cl¢T¤¨· hki¡q d±Y¹q¤«...

CY¤ ©d¡k¤¾ lk¢i l¢ni¹¨q´¤s¢µ¤ F¨ÉÆ¢k¤« Ag¢±d¡i« dsi¡u h¡±Y« l¢ljh¤¾l¨q¡¼¤h¿ S¡u F¼s¢i¡«.


F¼¡k¤« O¢k J¡¶¢´¥¶k¤Jw J¡X¤©Ø¡w op¢i®´¡u dפ¼¢¿.


oY¬·¢v o®J¥q¢v dU¢´¡u ©lÙ¢ h¡±Yh¤¾Y¡©X¡ g¡n¡ ©oîp«? A±Y h¡±Y« h¡Y¦ g¡n¡ ©oîph¤¾lj¡X® hki¡q¢Jw F¼¤ F¨É¡ Fc¢i®´¤ ©Y¡¼¤¼¢¿.
Bi¢y¨¼Æ¢v c½¤¨T c¡¶¢v C±Y h¡±Y« C«Lë£n® h£V¢i« o®J¥q¤Jw DÙ¡l¤h¡i¢y¼¢¿©¿¡.

o®J¥q¢v hki¡q« o«o¡j¢µY¢c¤ ¨J¡µ¤ J¤¶¢i¤¨T Yk ¨h¡¶iT¢µly¨T c¡T¡X¤ c½¤©TY¤ F©¼¡t´X«.
F¼¢¶¡X¤ Ac¬ c¡¶¢v Aly¨T g¡ni®´¤ H¼¡« Ì¡c« ¨J¡T¤´¤¼Y¢¨c FY¢t´¤¼Y®!.

dëo®~פl¢c¤« V¢±L¢i®´¤« ¨o´Ê® k¡«©LQ® hki¡q·¢c¤ dJj« p¢z¢©i¡ h©×¨YÆ¢k¤« g¡n¨i¡ Y¢j¨ºT¤´¤¼lj¡X¤ g¥j¢g¡Ll¤«.
AY¢c¤ ±db¡c J¡jX« hki¡q·¢c¤ h¡t´® J¢¶¡u J¤¨s Fr¤YX«. hפ g¡nJw G¨YÆ¢k¤h¡¨XÆ¢v h¡t´® o®©J¡t ¨Oà¡u Fq¤¸h¡X¤. A©¸¡w o§¡g¡l¢Jh¡i¤« Hy ©O¡a¬h¤iy« ~~~

“dj£ÈJq¢v h¡t´® J¢¶¡u ©lÙ¢ h¡±Yh¡©X¡ hki¡q« dU¢´¤¼Y®”.


Y£tµi¡i¤« A¿.
d©È D¼Y l¢a¬¡g¬¡o·¢c¤ Dit¼ h¡t´¤« Hy ±db¡c h¡caWh©¿. A©¸¡w J¥T¤Yv h¡t´® J¢¶¡c¢Ti¤¾ l¢ni¹w dU¢´¤¼Y¤ ¨Yס©X¡. AY¤« hËj¹q¤¨T Cª J¡kM¶·¢v......

A¨¿Æ¢v Y¨¼ o®J¥q¢¨k¡ ©J¡©qQ¢©k¡ dU¢´¤¼Y¤ ¨J¡Ù¤ Hj¡w´® hki¡qY¢©c¡T¤ ©oîp« J¥T¤¨h¼¤ F©É¡ Fc¢i®´¤ ©Y¡¼¤¼¢¿.


d¢¨¼ o§É« h´w h¡Y¦g¡n©i¡T¤ ©oîph¤¾lj¡JX¨h¼¤ BÅ¡tZh¡i¢ B±Lp¢´¤¼ h¡Y¡d¢Y¡´¨q o«fb®b¢µ¢T©·¡q« o®J¥q¢¨k d¢j£V¤Jq¤¨T F»« Hy ±dmî©hi¿ F¼¡X¤ F¨Ê l¢m§¡o«.
AY¢c¤ G×l¤« Fq¤¸« l£¶¢¨kÆ¢k¤« hki¡q« o«o¡j¢´¤l¡u J¤¶¢J¨q ©±dj¢¸¢i®´¤Ji¤« o®J¥w o¢kfoæ¢v C¨¿Æ¢k¤« hki¡q« Fr¤Y¤l¡c¤« l¡i¢i®´¤l¡c¤« Al¨j ©±d¡Ë¡p¢¸¢i®´¤Ji¤h¡X¤.

T¢l¢ AlY¡jJ¨j©¸¡¨k “hki¡k« ¨J¡jµ¤ ¨J¡jµ¤ Aj¢i¡«” F¼¤ dsi¤¼Y¤ lk¢i Lhi¡i¢ JyY¤¼lj¡X¤ c½w.


“F¨Ê hJu/hJw F¿¡ l¢ni¹q¢k¤« eÍ¡.
. d¨È hki¡q« h¡±Y« Alc¤/Alw´¤ giÆj Te¡. QÍ® d¡oæ® h¡t©´ J¢¶¥“ F¼¤ Ag¢h¡c« ¨J¡¾¤¼ F±Y¨i¡ h¡Yd¢Y¡´w c½¤´¢Ti¢k¤Ù®.A¨Y¡¼¤« o®J¥q¢v hki¡q·¢c¤¾ d¢j£V¤Jq¤¨T J¤sl¤ ¨J¡Ù¿©¿¡.

“hפ¾ g¡nJw ©Jlk« b¡±Y¢h¡t htY¬c¤ ¨d×½ Yu g¡n Y¡u” F¼¤ hco梩k¡t½i¤¾ h¡Y¡d¢Y´q¤¨T J¤¶¢Jw GY¤ c¡¶¢k¡i¢y¼¡k¤« GY¤ h£V¢i·¢v dU¢µ¡k¤« hki¡q g¡n©i¡T¤« hki¡q h»¢©c¡T¤« ©oîph¤¾lj¡i¢j¢i®´¤«.
..F¨¼¼¤«.

***********************************************************************************

©hv¸sº ©d¡¨k F¨Ê ©h¡w´® hki¡q·¢c¤ h¡t´® J¤sl¡¨X¼¤ Ag¢h¡c¢i®´¤¼ Hj½ F¨Ê Aiv l¡o¢i¡X¤.
c¡k¡« Jë¡o梩k´¤ Qi¢µ hJw´® hki¡q« dU¢¸¢µ¤ ¨J¡T¤´¡u J¤sµ¤ J¡k« F¨Ê l£¶¢©k´¤ l¢¶¢y¼¤. A¼¤ V¢±L¢ dj£È¡´¡kh¡iY¤ ¨J¡Ù¤ T¬¥nu A½ G¨×T¤·¤..AÈjh¡k¨i¿¡« Jr¢º©¸¡w c¡k¡« Jë¡o梨k ¨TJ®Í® f¤´® lµ¡i¢ T¬¥nu. AY¢¨k Ba¬¨· d¡U« “Y¢Æq¤« Y¡j¹q¤«” F¼¤ Y¤T¹¤¼ Hy da¬h¡i¢y¼¤. ͤVÊ¢c¤ c¿ C±Ê®Í® Bi¢©´¡¨¶ F¼¤ JyY¢ A½ c¿ CªX·¢v Y¨¼ d¡T¢ dU¢¸¢µ¤. Hy c¡w ©J¡©qQ® l¢¶¤ l¼ S¡u JÙ J¡r®O~~~

Y¤X¢ Ak´¢¨´¡Ù¤ c¢v´¤¼ A½.
.¨Y¡¶T¤·¤ Y¨¼ Hy Í¥q¢v J¡k¤h¡¶¢¨´¡Ù¢j¢´¤¼ ͤVÊ®. Y¤X¢ Jr¤J¤¼Y¢¨c¡¸« A½ Ds¨´ da¬« ¨O¡¿¤¼¤h¤Ù®. H× ©c¡¶·¢v JÙ¡v B J¤¶¢ J¡X¡¨Y dU¢µ¤ ¨O¡©¿ÙY¢c¤ dJj« A½i¡X¤ ͤVÊ® F¼¤ ©Y¡¼¤«. FÉ¡i¡k¤« J¤¶¢ dU¢µ¢¨¿Æ¢k¤« A½ B da¬« h¤r¤lc¤« J¡X¡¨Y ¨O¡¿¡u dU¢O¤ F¼Y¤ h¡±Yh¡i¢y¼¤ B jÙ¤ h¡o¨Y T¬¥nu ¨J¡Ù¤Ù¡i GJ L¤X«. d¢¼£T® B J¤¶¢¨i s¢ov¶® ©h¡mh¡J¤¨h¼ ©dT¢i¢v C«Lë£n® h£V¢i« o®J¥w Ab¢J¦Yt Y¨¼ T¢o¢ ¨J¡T¤·¤ l¢¶Y¤« ©mn« Hy hki¡q h£V¢i·¢v ©Ot·Y¤« HT¤l¢v F¹¨c¨i¡¨´©i¡ d·¡« Jë¡oæ® JT¼¤ J¥T¢iY¤¨h¿¡« Ac¤:fb®b JZJw.

Tuesday 19 October, 2010

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...

ഒരു ചെടിയില്‍ വിരിയുന്ന പൂക്കളില്‍ ഏതിനാണ് കൂടുതല്‍ സൗന്ദര്യം എന്ന് പറയാന്‍ പറ്റുമോ.. അല്ല്ലെങ്കില്‍ നമ്മള്‍ മനുഷ്യരെ പോലെ തന്നെ ചെടികള്‍ക്കും വികാരങ്ങളുണ്ട് എന്നാണല്ലോ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. എങ്കില്‍ ഒരു മൊട്ടു വിരിഞ്ഞു പൂവാകുന്നത് വരെയുള്ള നാളുകളില്‍ അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ മനസ്സ് തന്നെയായിരിക്കുമോ ആ ചെടിക്കും? അങ്ങനെയാണെങ്കില്‍ കാത്തിരുന്നു കൊതിച്ചു ഒരു പൂ വിരിഞ്ഞാല്‍ ഉടനെ അതിറുക്കുമ്പോള്‍ മകളെ/മകനെ നഷ്ടപെടുന്ന ഒരു അമ്മയുടെ വേദന തന്നെയായിരിക്കില്ലേ ആ പാവം ചെടിക്കും ഉണ്ടാവുക.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ആദ്യമായി ഒരു അമ്മയാവാന്‍ പോവുകയാണ് എന്നറിഞ്ഞത്. അപ്പോള്‍ തോന്നിയ വികാരമെന്താണ് എന്ന് ഇപ്പോഴും പറയാന്‍ അറിയില്ല. ഇപ്പോള്‍ ഒരു തവണ കൂടി ആ വാര്‍ത്ത‍ കേട്ടപ്പോഴും അവസ്ഥക്ക് മാറ്റമൊന്നുമില്ല. ഒരു പാട് സന്തോഷവും കുറച്ചൊരു ആശങ്കയുമെല്ലാം കൂടി കലര്‍ന്നൊരു ......

അതിലും സന്തോഷം തോന്നിയത് ഉണ്ണിവാവ വരാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴുള്ള മോളുടെ ആഹ്ലാദം കണ്ടപ്പോഴാണ്.സത്യത്തില്‍ ഒരു കുഞ്ഞു കൂടി വേണമെന്ന മോഹമുണ്ടാകാന്‍ തന്നെ കാരണം അവളാണ്. ആരും കൂട്ടില്ലാതെ ഒറ്റക്കിരുന്നു കളിക്കുന്നത് കണ്ടപ്പോഴാണ് ഒറ്റക്കുട്ടിയായ ഞാന്‍ അനുഭവിച്ചതിനെക്കാള്‍ വലിയ ഏകാന്തതയാണല്ലോ എന്റെ മോള്‍ക്ക്‌ നേരിടേണ്ടി വരുക എന്ന് മനസ്സിലായത്.

കൂട്ടു കുടുംബമായിരുന്നത് കൊണ്ട് വല്യച്ഛന്റെ മക്കള്‍ - ചേട്ടനും ചേച്ചിയും - ഉണ്ടായിരുന്നെങ്കിലും വെക്കേഷനില്‍ അവര്‍ എവിടെയെങ്കിലും പോകുമ്പോഴാണ് ആ വിഷമം ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത്.
ഒരു വലിയ എട്ടുകെട്ടില്‍ തനിച്ചു കളിച്ചു നടന്നു, പൂക്കളോടും അണ്ണാറക്കണ്ണനോടും എന്തിനു പറക്കുന്ന കാക്കയോടു വരെ വാചകമടിച്ചു നടന്ന കാലം..

അതിലും ഭീകരമായ അവസ്ഥയായിരിക്കും ഇവിടെ ഈ മെട്രോ നഗരത്തില്‍ ഒരു ഒറ്റക്കുട്ടിയുടെത് എന്ന് മനസ്സിലാക്കാന്‍ അധികം ആലോചിക്കുകയൊന്നും വേണ്ടി വന്നില്ല.

പക്ഷെ ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരല്‍പം complication - നുമായാണ് ഇത്തവണ പുതിയ അംഗത്തിന്റെ വരവ്... അത് കൊണ്ട് എന്തായി ചുരുങ്ങിയത് ഡിസംബര്‍ വരെയെങ്കിലും പോകാമെന്ന് കരുതിയിരുന്ന ജോലി ഇപ്പോഴേ രാജി വെക്കേണ്ടി വന്നു.(അതില്‍ ഒട്ടും ദു:ഖമില്ല കേട്ടോ)
അത് കൂടാതെ ഇടക്കൊന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി ഡ്രിപ്പും ഇന്ജെക്ഷനും (ഹോ അതിനാണെങ്കില്‍ ഒടുക്കത്തെ വേദന. കൈപ്പത്തിയില്‍ ഫിറ്റ്‌ ചെയ്തിരുന്ന ഐ വി ലൈനില്‍ മരുന്ന് കയറിയാല്‍ ഏകദേശം മുട്ടിന്റെ മേല്‍ഭാഗം വരെ കൃത്യമായി അറിയാന്‍ പറ്റും അതിന്റെ സഞ്ചാര പഥം) ഒക്കെ ആയി ഒരു ജഗ പൊഗ....

ജീവിതത്തില്‍ ആദ്യമായി ഒരു ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നത് മോളെ പ്രസവിക്കാനായി തൃശൂര്‍ മദര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയപ്പോഴാണ്. അല്ലെങ്കില്‍ തന്നെ അത്രയും വലിയ ഒരു ഹോസ്പിറ്റലില്‍ പോകുന്നത് തന്നെ പ്രേഗനന്റ്റ് ആയതിനു ശേഷമാണ്. അത് വരെ വല്ലപ്പോഴും ഒരു പനി വരുമ്പോള്‍ പാവറട്ടി  പോള്‍ ഡോക്ടറുടെ വീട്ടില്‍ പോയി കണ്ടുള്ള ചികിത്സയെ പരിചയമുണ്ടായിരുന്നുള്ളൂ.

പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട് ഒരു സ്ത്രീ അമ്മയാകുമ്പോള്‍ സ്വന്തം അമ്മയോടുള്ള സ്നേഹം ഇരട്ടിയ്ക്കും എന്ന്. വളരേ ശരിയാണ്. കാരണം ഒരു അമ്മയായി മാറുമ്പോള്‍ മാത്രമേ നമ്മുടെ അമ്മമാര്‍ എത്ര മാത്രം കഷ്ടവും വേദനയും അനുഭവിചിരിക്കുമെന്നു തിരിച്ചറിയാനാകൂ.


മാതൃത്വം എന്നത് ഒരു അനിര്‍വചനീയമായ അനുഭവം തന്നെയാണ്. അന്ന് മദര്‍ ഹോസ്പിടലിലെ ലേബര്‍ റൂമില്‍ ബോധത്തിനും സെഡേഷന്റെയും വേദനയുടെയും അബോധത്തിനും ഇടയിലുള്ള നേര്‍ത്ത നൂല്‍ പാലത്തിലൂടെ കടന്നു പോകുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഉണര്‍ന്നിരുന്നതും അതേ അനിര്‍വചനീയമായ അനുഭവം തന്നെയായിരിക്കണം.

******     ******     ******     ******     ******     ******     ******     ******    
പൊതുവേ ആഹാരം കഴിക്കാന്‍ മടിയായ നാല് വയസ്സുകാരി മകളെ അവസാനത്തെ ഒരു ഉരുള "ഇതു ഉണ്ണി വാവയ്ക്ക്" എന്ന് പറഞ്ഞാണ് കഴിപ്പിചിരുന്നത്. ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ പുള്ളിക്കാരിയുടെ മറുപടി --
"കുറെ ദിവസമായി ഉണ്ണി വാവയ്ക്ക് ഉണ്ണി വാവയ്ക്ക് എന്ന് പറഞ്ഞ്‌ തരാന്‍ തുടങ്ങിയിട്ട്.. ഇനി മതി.. ഉണ്ണി വാവ എന്റെ വയറ്റില്‍ അല്ലല്ലോ അമ്മയുടെ വയറ്റില്‍ അല്ലേ. അപ്പോള്‍ അമ്മ തന്നെ കഴിച്ചാല്‍ മതി.."

Saturday 14 August, 2010

ഓണം വന്നല്ലോ....പൊന്നോണം വന്നല്ലോ

ഓണക്കാലം പലപ്പോഴും നൊസ്റ്റാല്‍ജിയകളുടെ പൂക്കാലം കൂടിയാണ്. പ്രത്യേകിച്ച് ജീവിക്കാനായി നാട് വിടേണ്ടി വന്ന പ്രവാസി മലയാളികള്‍ക്ക്...


ഓണപ്പരീക്ഷയുടെ പേടിയും ടെന്‍ഷനും നിറഞ്ഞ നാളുകളുടെ..

ചെറിയ പൂവട്ടിയും കൊണ്ട് തുമ്പപ്പൂ പറിയ്ക്കാന്‍ വേണ്ടി പറമ്പിലും തോട്ടുവരമ്പിലും അലഞ്ഞു നടന്ന നാളുകളുടെ..

അതിരാവിലെ എഴുന്നേറ്റു മഞ്ഞിനേയും ചെറു ചാറ്റല്‍ മഴയും വക വെയ്ക്കാതെ തൊപ്പിയും വച്ച് (ഇല്ലെങ്കില്‍ പൂ പറിയ്ക്കാന്‍ വിടില്ലെന്ന അമ്മയുടെ ഭീഷണി കൊണ്ട് മാത്രം) കുമ്പിള്‍ കുത്തിയ ചെമ്പില നിറയെ മുക്കൂറ്റിയും ആറു മാസവും പറിയ്ക്കാന്‍ പോയിരുന്ന നാളുകളുടെ...

തൊട്ടാവാടിപ്പൂ പറിക്കുന്നതിനിടയില്‍ കയ്യില്‍ മുള്ള് കുത്തിയപ്പോള്‍ "കണ്ട കാട്ടിലും മേട്ടിലും അലഞ്ഞു നടക്ക്" എന്ന അമ്മയുടെ ചീത്ത കേട്ട നാളുകളുടെ..

കളമെഴുതിയതിനു വലിപ്പം പോരാ എന്ന് വഴക്കിട്ടു അമ്മയെക്കൊണ്ട് വീണ്ടും വലുതാക്കി കളം മെഴുകിച്ച്ച നാളുകളുടെ..

ത്രിക്കാക്കരപ്പനെ ഉണ്ടാക്കാന്‍ മണ്ണ് തേടി അലഞ്ഞ നാളുകളുടെ..

പൂജിക്കാനായി അമ്മ പൂവട ഉണ്ടാക്കുന്നതും നോക്കിയിരുന്ന നാളുകളുടെ..

വയറു നിറയെ കായ വറുത്തതും ശര്‍ക്കര വരട്ടിയതും കഴിച്ച നാളുകളുടെ...

അങ്ങനെ അങ്ങനെ ഒരുപാട് ഓര്‍മകളുടെ വസന്തകാലമാണ്‌ ഓരോ ഓണവും..

ചെന്നൈയില്‍ വന്നതിനു ശേഷമുള്ള ഓരോ ഓണവും കൂടുതല്‍ മധുരമുള്ളതായി തോന്നുന്നു... അതിനു കാരണം ഒരു പക്ഷെ പഴയ ഒരമ്കള്‍ തന്നെയാവാം..

ഓരോ ഓണത്തിനും വില കൊടുത്തു വാങ്ങിയ പൂക്കള്‍ കൊണ്ടാണെങ്കിലും ഒരു പൂക്കളം ഒരുക്കുമ്പോള്‍ ചെറുതായെങ്കിലും ഒരു സദ്യയൊരുക്കി നാക്കിലയില്‍ ഉണ്ണുമ്പോള്‍ 4 വയസ്സുകാരി മകളുടെ അതേ സന്തോഷം തന്നെ അനുഭവപ്പെടാനും കാരണവും പോയ്‌ മറഞ്ഞ ആ നല്ല നാളുകളുടെ സുഗന്ധം തന്നെയായിരിക്കണം..

......................................


ഇന്ന് അത്തം..


തുമ്പയും മുക്കൂറ്റിയും ഒന്നുമില്ലെങ്കിലും.... ചാണകക്കളമെഴുതാന്‍ മുറ്റമില്ലെങ്കിലും....

ഫ്ലാറ്റിന്റെ വാതില്‍ക്കലെ ഇട്ടാവട്ടത്തില്‍ ഞാനും ഇട്ടു ഒരു കൊച്ചു പൂക്കളം....



"എല്ലാവര്‍ക്കും ഓണാശംസകള്‍"


Saturday 17 July, 2010

ഭൂമിയുടെ അവകാശികള്‍

ദൈവം ആദ്യം മനുഷ്യനെ ഉണ്ടാക്കി. പിന്നെ അവന്റെ വാരിയെല്ലെടുത്തു സ്ത്രീയെ ഉണ്ടാക്കി എന്നാണല്ലോ കേട്ടിരിക്കുന്നത്. പക്ഷെ ഈ പ്രക്രിയകള്‍ക്കിടയില്‍ ദൈവത്തിനു എന്തെങ്കിലും തെറ്റ് പറ്റിയതാണോ അതോ പുള്ളിക്കാരന്റെ തമാശയാണോ എന്നറിയില്ല ഈ രണ്ടു ഗണത്തിലും ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു കൂട്ടര്‍ കൂടിയുണ്ട്.

ഹിജഡകള്‍ എന്നും ആണും പെണ്ണും കേട്ടവര്‍ എന്നുമെല്ലാം വിളിക്കപെടാന്‍ വിധിക്കപ്പെട്ടവര്‍. അതിനും പുറമേ ഈ നാട്ടുകാര്‍ വേറൊരു പേര് കൂടി വിളിക്കും - ഒമ്പത്.

ഓഫീസില്‍ ഇടയ്ക്കിടക്ക് 5-6 പേരടങ്ങിയ സംഘം വരാറുണ്ട് പിരിവിനായി. ബാദല്‍ദാ ഒരു പാട് ചീത്ത പറഞ്ഞു ഒടുവില്‍ ഇരുപത്തഞ്ചോ അമ്പതോ രൂപയും കൊടുത്തു പറഞ്ഞു വിടും. അങ്ങനെയങ്ങനെ ഇപ്പോള്‍ അവര്‍ വരുന്നത് കാണുമ്പോഴേ ബാദല്‍ ദായുടെ ഗേള്‍ ഫ്രണ്ട്സ് വന്നിട്ടുണ്ടെന്ന് പറഞ്ഞ്‌ ആളെ കളിയാക്കാന്‍ തുടങ്ങി. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ ലീവില്‍ ബാദല്‍ ദാ സ്വദേശമായ അസ്സമിലേക്ക് പോകുമ്പോള്‍ ഹിജഡകള്‍ വന്നാല്‍ ആദ്യം ചോദിക്കുന്നത് ആ കഷണ്ടിക്കാരന്‍ അണ്ണന്‍ എവിടെ എന്നാണ്.

ആദ്യമെല്ലാം അവരെ കാണുമ്പോള്‍ എന്തോ ഒരു ഭയമായിരുന്നു. കേട്ടിരുന്ന കഥകളും അങ്ങനത്തെ ആയിരുന്നല്ലോ. ചിലപ്പോള്‍ ട്രെയിനിലും വരും പൈസ ചോദിച്ചു കൊണ്ട്. കൊടുത്തില്ലെങ്കില്‍ ചിലര്‍ മാത്രം എന്തൊക്കെയോ ശാപ വാക്കുകള്‍ ഉരുവിട്ട് കൊണ്ട് കൈ ഒരു പ്രത്യേക താളത്തില്‍ കൊട്ടി ഇറങ്ങി പോകും.

പിന്നീടെപ്പോഴോ അവരും നമ്മേപോലെ തന്നെ മനുഷ്യ ജീവികള്‍ തന്നെയാണെന്ന് തോന്നിത്തുടങ്ങി. വൈക്കം മുഹമ്മദു ബഷീര്‍ പറഞ്ഞ പോലെ ഭൂമിയുടെ അവകാശികള്‍.

എന്നും മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കും ചീത്ത വാക്കുകള്‍ക്കും ഇരയാകേണ്ടി വരുന്നവര്‍. പക്ഷെ അവര്‍ക്കും വേദനിക്കുന്ന ഒരു മനസ്സുണ്ടാകും എന്ന് ഈ വേദനിപ്പിക്കുന്നവര്‍ ഓര്‍ക്കുന്നുണ്ടാകുമോ.

പലപ്പോഴായി ഇക്കൂട്ടരെ കുറിച്ചുള്ള പല ലേഖനങ്ങളും വായിച്ചതിനു ശേഷമാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയത്. പിന്നീടും ട്രെയിന്‍ യാത്രക്കിടയില്‍ ഒരു പാട് പേരെ കണ്ടു. അങ്ങനെയാണ് അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചത്.

മിക്കവാറും ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ തന്നെയാണ് കയറുക. അതും ഒരിക്കലും ഒറ്റക്കാവില്ല. 3 -4 പേരുടെ ഗ്രൂപ്പായെ അവരെ ഇപ്പോഴും കണ്ടിട്ടുള്ളു. ഒറ്റക്കായാല്‍ ഒരു പക്ഷെ നമ്മളെ പോലുള്ള മാന്യരുടെ അടുത്ത് നിന്നും ഒരു ആക്രമണം അവര്‍ ഭയക്കുന്നുണ്ടാവുമോ. അറിയില്ല. ചിലപ്പോള്‍ ഉണ്ടായിരിക്കും.

മറ്റുള്ളവരുടെ സാമീപ്യം പോലും ശ്രദ്ധിക്കാതെ തമ്മില്‍ തമ്മില്‍ സംസാരിക്കാറെയുള്ളൂ അവരെപ്പോഴും. കാഴ്ചയില്‍ ഒരു സ്ത്രീ എന്നതില്‍ നിന്നും വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. മിക്കവാറും എല്ലാവരും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവും, വില കുറഞ്ഞ വളകളും മാലകളുമാണെങ്കിലും. പക്ഷെ ഇത്തരക്കാരെ പലപ്പോഴും തിരിച്ചറിയുന്നത്‌ ആണുങ്ങളുടെ പോലെ പരുപരുത്ത ശബ്ദവും സംസാരത്തിലെ പ്രത്യേകതയും കൊണ്ടാണ്.

എന്തുകൊണ്ടാണ് അവരിങ്ങനെ ആയതു. എല്ലാവരുടെയും പരിഹാസപത്രമാകണമെന്നു ഒരിക്കലും ആരും ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. അത് കൊണ്ട് തന്നെ ഇതു അഹമ്മതിയാണെന്നോ അല്ലെങ്കില്‍ തല്ലു കൊള്ളാഞ്ഞിട്ടാണെന്നോ ഞാന്‍ കരുതുന്നില്ല. ദൈവത്തിന്റെ വികൃതി ആണോ. ജനിതക തകരാറാണെന്ന് ഡോക്ടര്‍മാര്‍ പറയും. സ്വന്തം മക്കള്‍ ഇതു പോലെ നടക്കുന്നത് കാണുമ്പോള്‍ അവരുടെ അമ്മയും അച്ഛനും എത്ര വേദനിക്കുന്നുണ്ടാവും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡിഗ്രി ഫൈനല്‍ ഇയര്‍ സമയം. ഡി സോണ്‍ മത്സരത്തിനു വേണ്ടി പെണ്‍കുട്ടികളെ ഒപ്പന പഠിപ്പിക്കാന്‍ വന്ന ഡാന്‍സ് മാസ്റ്റര്‍ ഇത്തരക്കാരനായിരുന്നു. അന്ന് കോളേജിലുണ്ടായിരുന്ന എല്ലാ കുട്ടികള്‍ക്കും കളിയാക്കാന്‍ കിട്ടിയ ഒരു പാവം.

പ്രാക്ടീസ് നടത്തിയിരുന്നത് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. ഒരു ദിവസം ആര്‍ട്സ് ക്ലബ്‌ സെക്രടറി ഷക്കീറിനെ ഒപ്പന ടീമിന്റെ ചുമതല ഏല്‍പ്പിച്ചു പുറത്തേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഉറക്കെ വിളിച്ചു കരഞ്ഞു.

 "അയ്യോ എന്നെ ഈ പെണ്ണുങ്ങള്‍ മാത്രമുള്ള ടീമില്‍ ഒറ്റക്കാക്കി പോകല്ലെടാ" എന്ന്.

എല്ലാവരും പൊട്ടിച്ചിരിക്കുകയല്ലാതെ ആ മാഷെ പറ്റി ചിന്തിച്ചതേയില്ല. പിന്നീടൊരിക്കല്‍ കുട്ടികളുടെ കളിയാക്കലുകള്‍ അസഹ്യമയപ്പോഴയിരിക്കണം അയാള്‍ ഒരു ദിവസം ചോദിച്ചത്രേ

"നിങ്ങള്‍ എന്തിനാ ഇങ്ങനെ എന്നെ കളിയാക്കുന്നത്? ഇതിനും മാത്രം എന്ത് തെറ്റാ ഞാന്‍ നിങ്ങളോട് ചെയ്തിരിക്കുന്നത്.? "

അപ്പോള്‍ പിന്നെ എല്ലാവരും അതും പറഞ്ഞായി കളിയാക്കല്‍.

പക്ഷെ ഇന്ന് അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു, അന്ന് ആ പാവം മാഷുടെ മനസ്സ് എത്ര മാത്രം വേദനിച്ചിരിക്കും. അതിനെ പറ്റിയൊന്നും ആലോചിക്കുന്ന പ്രായമല്ലല്ലോ അന്ന്.

വിജയ്‌ ടി വി യില്‍ "ഇപ്പടിക്കു റോസ്" എന്ന ഒരു ടോക്ക് ഷോ ഉണ്ട്. തമിഴ് ചാനലുകള്‍ അത്ര പഥ്യമില്ലാത്തതിനാല്‍ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. ആ പ്രോഗ്രാം അവതരിപ്പിക്കുന്ന "റോസ്" ഒരു ഹിജഡ ആണ്. വളരെ പോപ്പുലര്‍ ആയ ഒരു പ്രോഗ്രാം ആണ്.

ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലം. വളര്‍ത്തു ദോഷം കൊണ്ട് പെണ്ണിനെ പോലെ ആയിപ്പോയതാണല്ലോ അതിലെ ദിലീപിന്റെ ക്യാരക്ടര്‍. നാട്ടിലുള്ള എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട് ആ സിനിമ വന്നതിനു ശേഷം അത് പോലെ നടക്കുന്നവര്‍ ചിലരെ നാട്ടുകാര്‍ തല്ലി പുറം പൊളിച്ചുവെന്നു. കാരണം വളര്‍ത്തു ദോഷമാണെങ്കില്‍ അടിച്ചു നേരെയാക്കംമല്ലോ എന്ന് കരുതിയിട്ടാണത്രെ .സത്യമാണോ എന്നറിയില്ല. പറയുന്നത് അവളായത് കൊണ്ട് പ്രത്യേകിച്ചും.

Wednesday 23 June, 2010

ഒരു വട്ടം കൂടിയാ...

വീണ്ടും ഒരു അധ്യയന വര്‍ഷാരംഭം.

പുതിയ യൂണിഫോര്‍മും ബാഗും വാട്ടര്‍ ബോട്ട്ലും...

പിന്നെ ആദ്യമായി സ്കൂളില്‍ വന്നതിന്റെ അമ്പരപ്പും പേടിയും നിറഞ്ഞ കുരുന്നുകളുടെ കരച്ചിലും..

അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച. ജൂണ്‍ 21. അന്നായിരുന്നു മോളുടെ
LKG ക്ലാസ്സ്‌ തുടങ്ങിയത്. ഒരു വര്‍ഷം മുഴുവനും പ്ലേ സ്കൂളില്‍ പോയത് കൊണ്ട് കരച്ചിലൊന്നുമുണ്ടാവില്ല എന്ന് കരുതി. എവിടെ...

അവിടെ ചെന്ന് ക്ലാസ്സില്‍ കയറിയപ്പോഴേ വെല്‍ക്കം ബാന്‍ഡ് പോലെ എതിരേല്‍ക്കുന്നത് "അമ്മേ.." "അമ്മാ..." "മമ്മീ" വിളികളാണ്. അതും പല പല വിധത്തില്‍.

ചിലത് അടൂരിന്റെ പടത്തിലെ പോലെയാണെങ്കില്‍ മറ്റു ചിലത് സുരേഷ് ഗോപിയുടെ ആക്ഷന്‍ പടം പോലെയാണ്. കൂടെ ഇരിക്കുന്നവരെല്ലാം കരയുമ്പോള്‍ ഞാന്‍ മാത്രം കരയാതിരുന്നാല്‍ അത് നാണക്കേടല്ലേ എന്ന് കരുതിയായിരിക്കണം അടുത്ത പെര്‍ഫോര്‍മന്‍സ് മോളുടെ വകയായിരുന്നു.

എന്തായാലും 10 മിനുട്ടിനുള്ളില്‍ അവിടുത്തെ ടീച്ചേര്‍സ് എല്ലാ അച്ഛനമ്മമാരെയും പുറത്താക്കി. ആദ്യ ദിനമായത് കൊണ്ട് 10 മണി വരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.

തിരിച്ചു വരുമ്പോള്‍ എന്തിനാ കരഞ്ഞത് എന്ന ചോദ്യത്തിന് ഉടനെ വന്നു മറുപടി.

"അമ്മേ ഉണ്ണിക്കുട്ടി മിസ്സിന്റെ കയ്യില്‍ നിന്നും ചോക്ലേറ്റ് കിട്ടാന്‍ വേണ്ടിയല്ലേ കരഞ്ഞത്. അത് കിട്ടിക്കഴിഞ്ഞപ്പോള്‍ കരച്ചിലും നിര്‍ത്തി."

കൊള്ളാം എന്റെ മോള്‍ തന്നെ..

എന്തായാലും വീണ്ടും ആ അന്തരീക്ഷത്തില്‍ എന്തിയപ്പോള്‍ മനസ്സില്‍ ആദ്യം ഓര്‍മ്മ വന്നത് ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസമായിരുന്നു.

സ്ട്രെങ്ങ്ത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ടീച്ചറുടെ ജോലി പോകുമെന്ന് വീട്ടില്‍ വന്നു പറഞ്ഞത് കേട്ട് മനസ്സലിഞ്ഞു അച്ഛന്‍ എന്നെ തൊട്ടടുത്തുള്ള ഒരു L P സ്കൂളില്‍ ആണ് ചേര്‍ത്തത്. നാട്ടുകാര്‍ മിഷ്യന്‍ സ്കൂള്‍ എന്ന് വിളിച്ചിരുന്ന ആ സ്കൂളില്‍ നാലാം ക്ലാസ്സില്‍ മാത്രമേ കോണ്‍ക്രീറ്റ് ചെയ്ത നിലമുണ്ടായിരുന്നുള്ളൂ. മറ്റു മൂന്നു ക്ലാസ്സുകളിലും ചുവന്ന മണ്ണായിരുന്നു. വൈകുന്നേരം വീട്ടില്‍ പോകുമ്പോഴേക്കും കുട്ടികളുടെ കാലെല്ലാം ഇഷ്ടിക പണിക്കാരുടെ കാലുകള്‍ പോലെയായിട്ടുണ്ടാവും. അത് മാത്രമോ നാലാം ക്ലാസ്സ്‌ വരെ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ പോലും അവിടെ പഠിക്കുന്ന കുട്ടികള്‍ കണ്ടിട്ടില്ല. ചില ടീച്ചര്‍മാര്‍ മാത്രം നന്നായി പഠിപ്പിക്കുമായിരുന്നു. പിന്നെയുല്ലവരെല്ലാം ഒരു "വഹ" തന്നെയായിരുന്നു.

അന്ന് ആദ്യത്തെ ദിവസം അച്ഛനും അമ്മയുമൊന്നും എന്റെ കൂടെ ഉണ്ടായിരുന്നില്ല. അതേ സ്കൂളിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന അടുത്ത വീടിലെ ഒരു ചേച്ചിയുടെ കൂടെയാണ് ഞാന്‍ പോയത്. അതില്‍ അന്ന് പ്രത്യേകിച്ച് വിഷമമൊട്ടു തോന്നിയതുമില്ല. കാരണം മിക്ക കുട്ടികളും എന്നെപ്പോലെ തന്നെ ഏതെങ്കിലും ചേച്ചിമാരുടെയോ ചേട്ടന്മാരുടെയോ കൂടെയാണ് വന്നിരുന്നത്. പക്ഷെ ഒറ്റയ്ക്ക് ആ ക്ലാസ്സില്‍ ഇരുന്നപ്പോള്‍, ചുറ്റും ഇരിക്കുന്ന കുട്ടികളെല്ലാവരും കരയുന്നത് കണ്ടപ്പോള്‍ ഞാനും ഒന്ന് സംശയിച്ചു . കരയണോ വേണ്ടയോ...

പെട്ടെന്നാണ് ആരോ കയ്യില്‍ മേല്‍ തോണ്ടിയത്. തിരിഞ്ഞു നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് തത്തമ്മപച്ച ശീലയുള്ള ഒരു കുടയും അതിന്റെ കടും ചുവപ്പ് പിടിയുമാണ്. പിന്നെയാണ് കുടയുടെ ഉടമസ്ഥനെ കണ്ടത്. തൊട്ടടുത്ത വീട്ടിലെ മാരാരുടെ മകന്‍ മനോജ്‌..

പിന്നെടങ്ങോട്ടു നാലാം ക്ലാസ്സ്‌ വരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നതും വന്നിരുന്നതും.

പിന്നെ അഞ്ചാം ക്ലാസ്സു മുതല്‍ പള്ളി സ്കൂള്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന ചിറ്റാട്ടുകര സ്കൂളിലേക്ക് മാറിയപ്പോള്‍ എങ്ങനെയോ ആ കൂട്ടുകെട്ട് പിരിഞ്ഞു പോയി.. ആണ്‍കുട്ടികളോട് മിണ്ടുന്നതിനു പോലും വിലക്ക് കല്പ്പിക്കപെട്ടിരുന്ന ഒരു സ്കൂള്‍ ആയിരുന്നു അത്. (ഇപ്പോള്‍ അങ്ങനെയൊന്നുമില്ല എന്ന് തോന്നുന്നു.) അത് കൊണ്ട് തന്നെ പണ്ടത്തെ കളിക്കൂട്ടുകാരന്‍ ഓര്‍മ്മയില്‍ നിന്നും തന്നെ മാഞ്ഞു പോയിരുന്നു..

പിന്നെയും കുറെ കാലങ്ങള്‍ക്ക് ശേഷം പ്രീ-ഡിഗ്രിക്കെല്ലാം പഠിക്കുന്ന സമയത്താണ് പിന്നെയും ആ സൌഹൃദം പുനര്‍:ജീവിച്ചത്.

ഇപ്പോഴും ഒന്നാം ക്ലാസ്സിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് ഒരു പച്ച നിറമുള്ള കുടയും അതിന്റെ ചുവപ്പ് പിടിയുമാണ്.

എന്നും കുട്ടിയായി തന്നെയിരുന്നാല്‍ മതിയായിരുന്നു.. വളരേണ്ടിയിരുന്നില്ല എന്ന് പറഞ്ഞത് ഏതു കൂട്ടുകാരിയായിരുന്നു.. ഓര്‍മയില്ല...

Saturday 8 May, 2010

പൊള്ളുന്ന ചൂടല്ലേ...

ചെന്നൈയില്‍ ഇത്തവണത്തെ കത്തിരിക്കാലം മെയ്‌ 4 ന് ആരംഭിച്ചു. വരാന്‍ പോകുന്നത് കൊടും ചൂടിന്റെ 25 നാളുകള്‍. സൂര്യന്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ മേലെ നിന്ന് കത്തിക്കാളുന്ന നാളുകള്‍.

വെയിലില്‍ നടക്കുമ്പോള്‍ ചൂടിനേക്കാള്‍ തീ കോരി ചൊരിയുന്നതായാണ് തോന്നുക. അത് കൊണ്ട് തന്നെയാകും ഈ നാട്ടുകാര്‍ കത്തിരിയെ അഗ്നി നക്ഷത്രം എന്ന് വിളിക്കുന്നത്‌

പിന്‍ കത്തിരി എന്നറിയപ്പെടുന്ന കത്തിരിയുടെ അവസാന നാളുകളിലാണ്‌ ചൂടിന്റെ കാഠിന്യം കൂടുന്നത്.

നാട്ടില്‍ ഇത്തവണ ചൂടിന്റെ കാഠിന്യം കാരണം കുറെ പേര്‍ക്ക് സൂര്യാഖാതമേറ്റതായി പത്രത്തില്‍ വായിച്ചിരുന്നു. അവിടത്തെക്കാള്‍ temaparature കൂടുതലായിട്ടും ഇവിടെ ആര്‍ക്കും അങ്ങനെ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടില്ല. ഒരു പക്ഷെ ഈ നാട്ടുകാരുടെ ശരീരപ്രകൃതി ഈ കാലാവസ്ഥയോടു പോരുതപ്പെട്ടത്‌ തന്നെയാകണം പ്രധാന കാരണം.

പക്ഷെ എനിക്കു തോന്നിയുട്ടള്ളത് ചൂടിനെതിരെ പൊരുതുവാന്‍ ഈ നാട്ടുകാര്‍ക്ക് ഒരു പാട് സൂത്രങ്ങള്‍ അറിയാം എന്നാണ്. ഏപ്രില്‍ മാസമാകുമ്പോഴേക്കും റോഡരികിലും പച്ചക്കറി ചന്തകളിലും നിറയെ കാണപ്പെടുന്ന തണ്ണീര്‍ മത്തനും പിഞ്ചു വെള്ളരിയുമെല്ലാം ഉദാഹരണം. അത് കൂടാതെ നമ്മുടെ മത്തങ്ങയുടെ ഉണ്ണിവാവ പോലെയുള്ള കിര്‍ണ്ണിപ്പഴവും... ചില ബസ്‌ സ്റോപ്പുകളില്‍ മണ്‍കുടത്തില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ടാവും.

കൂടാതെ ഒട്ടു മിക്ക ആളുകളും കത്തിരിക്കാലമായാല്‍ ഉച്ചഭക്ഷണം തൈര്സാദമാണ്. കൊടും ചൂടില്‍ ദേഹത്തിനു തണുപ്പ് നല്‍കുന്ന ഇത്രയും നല്ലൊരു ഭക്ഷണം വേറെയില്ല. പക്ഷെ നമ്മള്‍ മലയാളികള്‍ക്ക് ഇതൊന്നും പിടിക്കില്ലല്ലോ.

നാട്ടില്‍ ഒരാളുടെ വീട്ടില്‍ എസിയുന്ടെങ്കില്‍ "ഓ അവന്റെയൊരു സ്റ്റൈല്‍ .. എസിയുണ്ടെങ്കിലേ ഉറക്കം വരൂ.." എന്നാവും മറ്റുള്ളവര്‍ പറയുക. എന്നാല്‍ ഇവിടെയാനെങ്കിലോ കറന്റ്‌ ചാര്‍ജ് കുത്തനെ ഉയര്‍ന്നാലും സാരമില്ല, ഒരു എസിയെങ്കിലും ഇല്ലാത്ത വീടുകള്‍ കുറവാണു എന്ന് തന്നെ പറയാം.

വര്‍ഷത്തില്‍ കഷ്ടി 2 മാസം മഴയും ഇനിയൊരു ഒന്നര മാസം മഞ്ഞുകാലവും മാത്രമുള്ള നാട്ടില്‍ പിന്നെ എസിയില്ലാതെ എങ്ങനെ കഴിയും.. എവിടെയോ വായിച്ചതോര്‍ക്കുന്നു....

ചെന്നൈയില്‍ ആകെ മൂന്നു കാലാവസ്ഥയേ ഉള്ളു - ചൂട്, ഉഷ്ണം, അത്യുഷ്ണം.....

Wednesday 21 April, 2010

എന്റെ സാഹസിക യാത്രകള്‍ - 5

അങ്ങനെ പകല്‍ മുഴുവന്‍ ജ്വാലിയും കൂടണഞ്ഞാല്‍ പിന്നെ എല്ലാ ജോബ്‌ സൈറ്റുകളും കയറിയിറങ്ങുകയും ചെയ്തു നാളുകള്‍ കഴിച്ചിരുന്ന കാലം...

ഇടയ്ക്ക് ഒന്ന് രണ്ടു ഓഫര്‍ ഒത്തു വന്നെങ്കിലും അതും ടെലി കാളിംഗ് ആയതു കൊണ്ട് വേണ്ടെന്നു വച്ചു. അപ്പോഴാണ് ഒരു ലോജിസ്റിക് കമ്പനിയില്‍ നിന്നും ഒരു ഓഫര്‍ കിട്ടിയത്. പതിവുപോലെ ചോയ്ച്ചു ചോയ്ച്ചു പോയി സ്ഥലം കണ്ടു പിടിച്ചു. ഇന്റര്‍വ്യൂ കുഴപ്പമില്ലാതെ തന്നെ കഴിഞ്ഞു. G M നേരിട്ട് തന്നെയാണ് ഇന്റര്‍വ്യൂ എടുത്തത്‌. ഒരു മലയാളി. പക്കാ പഴയന്നൂര്‍കാരന്‍.

അങ്ങനെ ഓരോ നാട്ടുവര്‍ത്തമാനങ്ങളെല്ലാം പറഞ്ഞു ഒടുവില്‍ വിലപേശലില്‍ എത്തി അല്ലെങ്കില്‍ എത്തിച്ചു. എത്രയാ പ്രതീക്ഷിക്കുന്നത് എന്ന് ചോദ്യം.

ഒട്ടും കുറക്കാന്‍ നിന്നില്ല. അല്ലെങ്കിലും മനോരാജ്യത്തില്‍ എന്തിനാ അര്‍ദ്ധ രാജ്യം. മറുപടി കേട്ടപ്പോള്‍ പാവത്തിന് തോന്നിയിരിക്കണം ചോദിയ്ക്കെണ്ടിയിരുന്നില്ല എന്ന്.

വൈകുന്നേരത്തിനുള്ളില്‍ വെവരം അറിയിക്കാമെന്ന് പറഞ്ഞു. എന്തായാലും 4 മണിയാകും മുന്‍പേ ഗ്രീന്‍ സിഗ്നലുമായി വിളി വന്നു.

ദൂരം കുറച്ചു കൂടുതലായിരുന്നെങ്കിലും യാത്ര ലോക്കല്‍ ട്രെയിനില്‍ ആയതു കാരണം അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. (ആദ്യത്തെ ദിവസത്തെ അബദ്ധം ഒഴിച്ചു..)

അങ്ങനെ ആ സുദിനം ആഗതമായി. ആദ്യത്തെ ദിവസം ബസില്‍ പോകാമെന്ന് തീരുമാനിച്ചു. 8 മണിയ്ക്ക് മുന്‍പേ സ്റ്റാന്‍ഡില്‍ ഹാജരായി ബസ്സില്‍ കയറിയിരുന്നു. എല്ലാ സീറ്റിലും ആളായപ്പോള്‍ ഒരു അറിയിപ്പ്. ഈ ബസ്‌ ഇപ്പോള്‍ പോകുന്നതല്ല. എല്ലാവരോടും തൊട്ടടുത്തു കിടക്കുന്ന ബസ്സില്‍ കയറിക്കൊള്ളാന്‍. ഒപ്പം ബുദ്ധിമുട്ടിച്ചതിനു ഒരു "മന്നിച്ചിടുന്ഗെ" യും..

അടുത്ത ബസ്സാണെങ്കില്‍ റോഡിനു വേദനയായെങ്കിലോ എന്ന് കരുതി ഇഴഞ്ഞിഴഞ്ഞു എത്തുമ്പോള്‍ സമയം 10 .15 . ഓഫീസ് ടൈം 10 -6 ആണ്. ഭാഗ്യത്തിന് GM എത്തിയിട്ടുണ്ടായിരുന്നില്ല.

റീജിയണല്‍ ഓഫീസില്‍ നിന്നും കഷ്ടി അഞ്ചു മിനിറ്റ് നടക്കാവുന്ന ദൂരത്തില്‍ ആയിരുന്നു ഞങ്ങള്‍ കുറച്ചു പേര്‍ ഇരിക്കുന്ന അനെക്സ്‌ ഓഫീസ്. ജോയിന്‍ ചെയ്ത ഉടനെ തന്നെ M D യെ ചെന്ന് കാണാന്‍ ശ്രമിച്ചെങ്കിലും ആള്‍ ഏതോ മീറ്റിംഗില്‍ ആയിരുന്നു. അങ്ങനെ 5 .45 ന് ഇറങ്ങി. MD യെയും കണ്ടു ഒരു ഹായ് പറഞ്ഞു അങ്ങനെ നേരെ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍-ഇലേക്ക് പോകാമെന്നായിരുന്നു പ്ലാന്‍.

അവിടെ ചെന്നപ്പോള്‍ മനസ്സിലായി ഇന്ന് ആ മഹാനെ കാണുന്ന കാര്യം സംശയമാണ് എന്ന്. കാരണം മീറ്റിംഗ് തന്നെ മീറ്റിംഗ്.. (കടപ്പാട് : ശ്രീമതി ബിന്ദു പണിയ്ക്കര്‍).

അങ്ങനെ 6 മണി ആയപ്പോള്‍ ആരോ വന്നു പറഞ്ഞു ലേറ്റ് ആകുമെങ്കില്‍ പൊയ്ക്കോളൂ നാളെ വന്നു കണ്ടാല്‍ മതി എന്ന്. സാരമില്ല ഞാന്‍ കുറച്ചു നേരം കൂടി വെയിറ്റ് ചെയ്തോളാം എന്ന് മൊഴിഞ്ഞു വിനയാന്വിതയായി (അങ്ങനെ തന്നെയല്ലേ പറയേണ്ടത്. ഞാന്‍ ജനിച്ചതു അങ്ങ് ഓസ്ട്രാലിയലും വളര്‍ന്നത്‌ കാനഡയിലും ആയതു കൊണ്ട് മല്‍യാലം കുര്‍ചു കുര്‍ചു മാത്രമേ അര്‍യൂ)

അങ്ങനെ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദര്‍ശനം കിട്ടി. സത്യം പറയണമല്ലോ അത് വരെ കാത്തിരിയ്ക്കേണ്ടി വന്നതിന്റെ വിഷമമെല്ലാം മാറിക്കിട്ടി നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍. എന്താ പറയുക വളരെ down to earth ആയ ഒരു മനുഷ്യന്‍. ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ കമ്പനിയുടെ MD ആണെന്ന ഒരു ജാടയുമില്ലാത്ത ഒരു പാവം.

അങ്ങനെ അങ്ങേരോട് യാത്രയും പറഞ്ഞു ഇറങ്ങി. ബസ്‌ പിടിച്ചു സ്റ്റേഷനില്‍ എത്തുമ്പോള്‍ മണി 7 കഴിഞ്ഞിരുന്നു. നോക്കുമ്പോള്‍ 3 പ്ലാട്ഫോമിലും ട്രെയിന്‍ കിടക്കുന്നുണ്ട്. ഒന്ന് ഗുമുണ്ടിപൂണ്ടി എന്ന ആന്ധ്ര ബോര്‍ഡറില്‍ ഉള്ള സ്ഥലത്തേയ്ക്കാണ്. പിന്നെയുള്ള രണ്ടെണ്ണം എങ്ങോട്ടാണ് എന്ന് നോക്കാനുള്ള ശ്രമത്തിനിടയിലാണ് "തിരുത്തണി" ട്രെയിന്‍ പതിനാലാമത് പ്ലാട്ഫോമില്‍ നിന്നും പുറപ്പെടുമെന്ന അനൌണ്‍സ്മെന്റ് കേട്ടത്. ഉടനെ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ ചാടിക്കയറി. നല്ല തിരക്കായത് കൊണ്ട് ഡോറിനടുത്ത് തന്നെ നില്‍ക്കാനേ പറ്റിയുള്ളൂ.

പെരമ്പൂര്‍ കഴിഞ്ഞതും ഒരു സംശയം. 3 സ്റ്റേഷന്‍ കഴിഞ്ഞിട്ടും ട്രെയിന്‍ ഇതു വരെ എവിടെയും നിര്‍ത്തിയിട്ടില്ല. എവിടെയോ ഒരു ബള്‍ബ് കത്തി. (അന്ന് ലഡ്ഡു പൊട്ടുന്ന കാലമായിരുന്നില്ല ..) അടുത്ത് നിന്നിരുന്ന ചേച്ചിയോട് ചോദിച്ചു.

"അക്കാ നെക്സ്റ്റ് സ്റ്റോപ്പ്‌ എന്ത സ്റ്റേഷന്‍?"

"തിന്നന്നുര്‍". ഉടന്‍ വന്നു മറുപടിയും. (തിരുനിട്രവൂര്‍ എന്നാണ് ശരിക്കുള്ള സ്ഥലപ്പേര്. അതാണ് പറഞ്ഞു പറഞ്ഞു തിന്നന്നുര്‍ എന്നായത്. )

കൊള്ളാം. എനിയ്ക്കിറങ്ങേണ്ട "ആവടി"യും കഴിഞ്ഞ് മൂന്നാമത്തെ സ്റ്റേഷന്‍ ആണ് തിന്നന്നുര്‍. അപ്പോള്‍ ഓര്‍മ്മ വന്നത് Home Alone IInd പാര്ട്ടിലെ കെവിന്‍ ന്യൂ യോര്‍ക്കില്‍ ഒറ്റയ്ക്ക് പോയപ്പോള്‍ പറയുന്ന ഡയലോഗ് ആണ്.

"I DID IT AGAIN".

ചിരിക്കണോ കരയണോ അതോ ടെന്‍ഷന്‍ അടിക്കണോ എന്ന സംശയവുമായി നില്‍ക്കുന്ന എന്റെ മുഖഭാവം കണ്ടപ്പോള്‍ ആ ചേച്ചി ചോദിച്ചു:

"എങ്കെ പോകണം"

"ആവടി"

"അയ്യോ അമ്മാ, ഇന്ത ട്രെയിനുക്ക് ആവടി സ്റ്റോപ്പ്‌ കിടയാത്."

"ഇപ്പൊ പുരിഞ്ചാച്ച്."

പിന്നെയും അവരോട് സംസാരിച്ചപ്പോഴാണ് മനസ്സിലായത് തിരുത്തണി ട്രെയിന്‍ പന്ത്രണ്ടാമത്തെ പ്ലാട്ഫോമില്‍ ആയിരുന്നു എന്ന്. "പന്തിരണ്ടാമത്" എന്ന് അനൌണ്‍സ് ചെയ്തത് ഞാന്‍ "പതിനാലാമത്" എന്ന് തെറ്റിദ്ധരിച്ചതായിരുന്നു. ഇതു തിരുപ്പതി ഫാസ്റ്റ് ട്രെയിന്‍ ആണത്രേ.

ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി.

എന്തായാലും വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞു. തിന്നന്നുര്‍ ഇറങ്ങി അടുത്ത ട്രെയിനില്‍ തിരിച്ചു വരാം എന്നും പറഞ്ഞു.

ഞാനാകെ കരഞ്ഞു നിലവിളിച്ചു ബഹളം വയ്ക്കുമെന്നായിരിയ്ക്കും അടുത്ത് നിന്നവര്‍ കരുതിയത്‌. എനിയ്ക്കിതൊന്നും ഒരു പുത്തരിയല്ല എന്ന് അവര്‍ക്ക് അറിയില്ലല്ലോ.

എന്തായാലും ആരുടെയോ ഭാഗ്യത്തിന് ആവടി കഴിഞ്ഞ് അടുത്ത സ്റ്റേഷനില്‍ എന്തോ സിഗ്നല്‍ പ്രോബ്ലം കാരണം ട്രെയിന്‍ നിന്നും. പ്ലട്ഫോമിന്റെ അടുത്തല്ല നിന്നത് എങ്കിലും ചാടിയിറങ്ങി ഒരുവിധം പ്ലാട്ഫോമില്‍ എത്തി. തിരിച്ചുള്ള ടിക്കറ്റ്‌ എടുത്തു വന്നപ്പോഴേക്കും ട്രെയിന്‍ എത്തിയിരുന്നു.

അപ്പോള്‍ കണ്ട കാഴ്ച വളരെ നായനാനന്ദകരമായിരുന്നു. അബദ്ധം പറ്റിയിരിക്കുന്നത് എനിയ്ക്ക് മാത്രമല്ല - വേറെയും 5 -6 പേര്‍ ഉണ്ട് കൂട്ടിന്.

കാലം പിന്നെയും കടന്നു പോയി.. ലോക്കല്‍ ട്രെയിന്‍ യാത്ര തുടങ്ങി 2 വര്‍ഷങ്ങള്‍ക്കു മേലെയായി. ഏതൊക്കെ ട്രെയിന്‍ ആവടി നിര്‍ത്തുമെന്നതിനു പുറമേ ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ പ്ലട്ഫോമിന്റെ ഏതു ഭാഗത്തായി വരുമെന്നും ഏതു വഴി കയറിയാല്‍ പെട്ടെന്ന് സീറ്റ്‌ കിട്ടുമെന്നും വരെ ഇപ്പോള്‍ പഠിച്ചു..

ഇപ്പോഴും മിക്കവാറും തിരിച്ചു വരുന്നത് തിരുത്തണി ട്രെയിനില്‍ തന്നെയാണ്. തൊട്ടടുത്ത പ്ലാട്ഫോമില്‍ അപ്പോഴും ഉണ്ടാകും അതേ തിരുപ്പതി ഫാസ്റ്റ്....




വാല്‍ക്കഷ്ണം : സാഹസികയാത്രകള്‍ എന്ന ഈ മെഗാ പരമ്പരയ്ക്ക് തല്ക്കാലം ഇവിടെ ഒരു അര്‍ധവിരാമമാവുകയാണ്. എന്ന് വച്ചാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ നടത്തിയ സാഹസികയാത്രകള്‍ ഇത്രയൊക്കെയേ ഉള്ളു. ഇനി അടുത്ത യാത്രയ്ക്ക് ശേഷം പരമ്പര തുടരുന്നതായിരിക്കും.

Saturday 27 February, 2010

എന്റെ സാഹസിക യാത്രകള്‍ - 4

ഒരുപാട് നാളുകള്‍ക്ക് ശേഷം അങ്ങനെ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. ആദ്യത്തെ 3 ആഴ്ചകള്‍ ട്രെയിനിംഗ് ദിനങ്ങളായിരുന്നു. പിന്നെ ഒരു മൂന്നാഴ്ച ബെഞ്ചിലും. അങ്ങനെ ജോയിന്‍ ചെയ്തു 2 മാസമാകുമ്പോഴാണ് സത്യം പറഞ്ഞാല്‍ ജോലി ചെയ്തു തുടങ്ങിയത്.

ഒരു ഹൈ-ടെക് ജോലിയുടെ എല്ലാ ഗമയും ഉണ്ടായിരുന്നു (ശമ്പളം ഹൈ- ടെക് അല്ലായിരുന്നെങ്കിലും)

മാസത്തിന്റെ ആദ്യത്തെ 10 -12 നാളുകള്‍ വളരെ രസകരമായിരുന്നു. ഡാറ്റ വരാത്തതിനാല്‍ കാര്യമായി ജോലി ഉണ്ടാകില്ല. രാവിലെ 10 മണിയാകുമ്പോഴേക്കു എത്തിയാല്‍ മതി. ഉച്ചക്ക് ഊണും കഴിഞ്ഞു 3 മണിക്ക് മുന്‍പേ ഇറങ്ങാം. എല്ലാ മാസവും കമ്പനി ചെലവില്‍ ഒരു ഔട്ടിംഗ് അല്ലെങ്കില്‍ ഒരു സിനിമ (അത് തന്നെ കൂതറ തമിഴ് സിനിമ).

പക്ഷെ .... ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ടെന്നു പറയുന്ന പോലെ 10 -12 ദിവസം സുഖിച്ചതിനെല്ലാം പകരം വീട്ടും ബാക്കിയുള്ള ദിവസങ്ങള്‍. രാവിലെ 7 മണിക്ക് ഓഫീസില്‍ എത്തിയാല്‍ 6 .30 വരെയും വിളിയോട് വിളി ...(തെറ്റിദ്ധരിക്കല്ലേ ലേലം വിളിയല്ല . ലോണ്‍ എടുത്ത് EMI അടയ്ക്കാത്തവരെ ഫോണ്‍ ചെയ്യുന്നത് അന്ന് ഉദ്ദേശിച്ചത്.) ഞായറാഴ്ച പോലും ആ സമയത്ത് ഒഴിവുണ്ടാകില്ല. കൂടാതെ ഒരിക്കലും എത്തിപ്പിടിയ്ക്കാന്‍ പറ്റാത്ത ഒരു ടാര്‍ഗെറ്റും.

അധികം താമസിയാതെ തന്നെ മനസ്സ് മടുത്തു. അല്ലെങ്കില്‍ തന്നെ ഈ ടാര്‍ഗറ്റ് ബേയ്സ്ഡ് ജോലി എനിക്കു പണ്ടേ ഇഷ്ടമായിരുന്നില്ല. പിന്നെ എന്തിനു അറിഞ്ഞു കൊണ്ട് ഈ പണിയ്ക്കിറങ്ങി എന്ന് ചോദിച്ചാല്‍ ആദ്യമായി കിട്ടിയ അവസരം നഷ്ടപെടുത്തേണ്ട എന്ന് കരുതിയത്‌ കൊണ്ടാണ്.

5 മാസം കഴിയും മുന്‍പേ തന്നെ വീണ്ടും naukri യെ കൂട്ട് പിടിച്ചു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരുടെയും കൊണ്ടുപിടിച്ചുള്ള ശ്രമഫലമായി ഒരു കണ്‍സള്‍ടിംഗ് കമ്പനിയില്‍ നിന്നും വിളി വന്നു. അങ്ങനെ ഇന്റര്‍വ്യൂവിനു പോകേണ്ട ദിവസം ആഗതമായി. രാവിലെ 10 മണിക്കാണ് അവിടെ എത്തേണ്ടത്. ഇറങ്ങാന്‍ നില്‍കുമ്പോള്‍ ആണ് വേറെ ഒരു കണ്‍സള്‍ടിംഗ് കമ്പനിയില്‍ നിന്നുമുള്ള വിളി.

ആഹാ കൊള്ളാം ഒരു വെടിയ്ക്ക് രണ്ടു പക്ഷി... അത് ഉച്ചക്ക് 2 മണിയ്ക്ക് വരാമെന്നറിയിച്ചു.

ആദ്യത്തെ കൂടിക്കാഴ്ച കുഴപ്പമൊന്നുമില്ലാതെ തന്നെ കഴിഞ്ഞു. സെലക്ട്‌ ആവുകയും ചെയ്തു, ശമ്പളവും ഓക്കേ. പക്ഷെ കിം ഫലം. ചുരുങ്ങിയത് മൂന്നര മണിക്കൂറെങ്കിലും യാത്ര ചെയ്താലേ ജോലി സ്ഥലത്ത് എത്താന്‍ പറ്റു. 9 മണിക്ക് ഓഫീസില്‍ എത്തണമെങ്കില്‍ അഞ്ചരക്കെങ്കിലും വീട്ടില്‍ നിന്നും ഇറങ്ങണം. വൈകീട്ട് ഏഴര വരെയാണ് ജോലി. അത് കഴിഞ്ഞു വീട്ടിലെത്തുന്നത് 11 മണിയ്ക്കാകും. ചെന്നൈയിലെ ട്രാഫിക്‌ കൂടിയാകുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ അത് പാതിരാത്രി കഴിഞ്ഞെന്നും വരാം. അങ്ങനെ ആ ജോലിയുടെ കാര്യം തഥൈവ...

(ഗുണപാഠം : അതിനു ശേഷം ജോലിയുടെ കാര്യത്തിനായി ആരെങ്കിലും വിളിച്ചാല്‍ ആദ്യം തന്നെ "place of work " എവിടെയാണ് എന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യങ്ങളിലേക്ക് കടക്കൂ)

ഓ ഒന്ന് പോയാല്‍ തന്നെ എന്താ രണ്ടാമത്തെ ഇന്റര്‍വ്യൂവിനു പോകാമല്ലോ .. അങ്ങനെ അതിനു പോയി.. വഴി അറിഞ്ഞിട്ടൊന്നുമല്ല. വായില്‍ നാക്കുള്ളപ്പോള്‍ എന്തിനു പേടിക്കണം.. അങ്ങനെ ചോയ്ച്ചു ചോയ്ച്ചു പോയി..

അവിടെ ചെന്നപ്പോള്‍ തന്നെ മനസ്സിലായി ഇതു ശരിയാവില്ല എന്ന്. കാരണം 2 വര്‍ഷത്തെ ബോണ്ട്‌. അതും കൂടാതെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അവര്‍ക്ക് കൊടുക്കണം. പിന്നെ റിസൈന്‍ ചെയ്തു ഒരു മാസത്തിനു ശേഷമേ കിട്ടു പോലും. ശമ്പളത്തിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഉടനെ തന്നെ അവരോടു ടാറ്റയും പറഞ്ഞിറങ്ങി..

ബസ്‌ സ്റ്റോപ്പില്‍ വന്നതും ഒരു ബസ്‌. കോയമ്പേട് - ട്രിപ്ലിക്കന്‍ ബോര്‍ഡ്‌ കണ്ടപ്പോള്‍ ചാടിക്കയറി. അഞ്ചു രൂപ എടുത്തു കൊടുത്തപ്പോള്‍ കണ്ടക്ടര്‍ ഒന്നും പറയാതെ തന്നെ നാല് രൂപ ടിക്കെറ്റും ബാക്കി ഒരു രൂപയും തന്നു. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു സംശയം -- ഈ വഴികളൊന്നും ഒരു കണ്ടു പരിചയമേയില്ലല്ലോ. അടുത്തിരിക്കുന്ന സ്ത്രീയോട് ചോദിച്ചു:

"ഇന്ത ബസോവുടെ ലാസ്റ്റ് സ്റ്റോപ്പ്‌ എങ്കെ ?"

"ട്രിപ്ലിക്കന്‍ " കൂടെ ഇതു അറിയില്ലെങ്കില്‍ പിന്നെ എന്തിനാ ഈ ബസ്സില്‍ കയറിയത് എന്നര്‍ത്ഥത്തില്‍ ഒരു നോട്ടവും.

പഷ്ട്. ട്രിപ്ലിക്കനില്‍ നിന്നും കോയമ്പേട് പോകുന്നതു എന്ന് ഞാന്‍ കരുതിയ വണ്ടി സത്യത്തില്‍ കോയമ്പേട് നിന്നും ട്രിപ്ലിക്കന്‍ പോകുന്നതാണ്.

ഹും.. ഞാന്‍ ആരാ മോള്‍. പറ്റിയ മണ്ടത്തരം ആരോടും പറഞ്ഞില്ല. എന്തിനു ചമ്മല്‍ പോലും പുറത്തു കാണിച്ചില്ല.

അടുത്ത സ്റ്റോപ്പ്‌ വന്നപ്പോള്‍ കൂളായി ഇറങ്ങി. പിന്നെ ഒന്ന് ചുറ്റും നോക്കി. റോഡ്‌ ക്രോസ് ചെയ്തു എതിര്‍വശത്തെ ബസ്‌ സ്റ്റോപ്പില്‍ ചെന്ന് നിന്നും. ബസ്‌ വന്നപ്പോള്‍ ഇത്തവണ കയറുന്നതിനു മുന്‍പ് തന്നെ കോയമ്പേട് പോകുമോ എന്ന് ചോദിച്ചു ഉറപ്പിച്ചു.

അല്ലെങ്കിലും കണ്ടാല്‍ അറിയാത്തവ"ള്‍" കൊണ്ടാല്‍ അറിയും എന്ന് പറഞ്ഞത് എത്ര ശരി.

അനുഭവം ഗുരു...

Monday 18 January, 2010

എന്റെ സാഹസിക യാത്രകള്‍ - 3

അങ്ങനെ റിട്ടെണ്‍ ടെസ്റ്റും കഴിഞ്ഞു. അടുത്ത രണ്ടു റൌണ്ട്സ് HR റൌണ്ട്സ് ആണ് എന്ന് അറിയിപ്പ് കിട്ടി. പക്ഷെ അതാണെങ്കില്‍ കമ്പനിയുടെ അമ്പത്തൂര്‍ ഓഫീസില്‍ വെച്ചാണ്. ഒന്നോ രണ്ടോ തവണ ആ വഴി ബസ്സില്‍ പോയിട്ടുണ്ടെന്നല്ലാതെ സ്ഥലത്തെ പറ്റിയൊന്നും അറിയില്ല. എവിടെ ആയാലെന്താ വായില്‍ നാക്കുളളപ്പോള്‍ ഭയമെന്തിനു എന്നതാണല്ലോ നമ്മുടെ പോളിസി. അങ്ങനെ അവിടെ നിന്നും അഡ്രസ്സും വാങ്ങി ബസ്‌ സ്റ്റോപ്പില്‍ ചെന്ന് നിന്നപ്പോഴാണ് ആ മാറാവ്യാധി പിന്നെയും വന്നു എന്ന ഭീകര സത്യം മനസ്സിലായത് - "വിശപ്പ്‌".

ഒരു നാരങ്ങാ വെള്ളമെങ്കിലും കുടിക്കാമെന്ന് വച്ചാല്‍ ഒരു പെട്ടിക്കട പോലുമില്ല എവിടെയും. ബസ്‌ സ്റ്റോപ്പിന്റെ പുറകില്‍ അല്പം മാറി ഗ്ലാസ്സിട്ട ഒരു ഷോ റൂം കണ്ടപ്പോള്‍ ആദ്യം കരുതിയത്‌ ഐസ് ക്രീം പാര്‍ലര്‍ ആണെന്നാണ്. ഒന്ന് കൂടി നോക്കിയപ്പോഴാണ് മനസ്സിലായത് ഏതോ മൊബൈല്‍ ഷോ റൂം ആണെന്ന്. വിശന്നിട്ടു കണ്ണ് കാണാതായി.. രാവിലെ നാല് ഇഡഡലിയും കഴിച്ചു ഇറങ്ങിയതാണ്.

പെട്ടെന്ന് പിന്നില്‍ നിന്നും ഒരു കിളി (?) നാദം :- "നീങ്കളും നെക്സ്റ്റ് റൌണ്ടിലേക്ക് സെലക്ട്‌ ആയിട്ടിങ്കളാ"

ഹാ ഇതാര് നമ്മുടെ പഴയ കക്ഷി funeral -ന്റെ അര്‍ഥം അറിയാത്ത അതെ കൂട്ടുകാരിയല്ലേ ... കക്ഷിയും സെലക്ട്‌ ആയിരിക്കുന്നു. കൊള്ളാം.. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ വേറൊരു പയ്യന്‍സ് കൂടെ വന്നു.

അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടി പരസപരം പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ കൂട്ടുകാരി അവളുടെ ടെസ്റ്റ്‌ പേപ്പറും ബയോ ടാറ്റയുമെല്ലാം എന്റെ കയ്യിലുണ്ടായിരുന്ന കവറില്‍ വയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ചേതമില്ലാത്ത ഉപകാരമല്ലേ എന്ന് കരുതി ഞാന്‍ അത് വാങ്ങി എന്റെ കവറില്‍ നിക്ഷേപിച്ചു.

അധികനേരം കത്ത് നില്‍കേണ്ടി വന്നില്ല. ബസ്‌ വന്നപ്പോള്‍ ഞാന്‍ ചാടിക്കയറി. തിരിഞ്ഞു നോക്കുമ്പോള്‍ മറ്റേ രണ്ടു കക്ഷികളും ബസ്‌ സ്റ്റോപ്പില്‍ തന്നെ വായും പൊളിച്ചു ബ്ലിങ്ങസ്സ്യാ എന്ന് നില്‍ക്കുന്നു. അപ്പോഴേക്കും ബസ്സും നീങ്ങി തുടങ്ങി. ഞാനാണെങ്കില്‍ ഇറങ്ങണോ കയറണോ എന്ന കണ്‍ഫ്യൂഷനില്‍ ഫുട്ബോര്‍ഡില്‍ തന്നെ നിന്നു. കണ്ടക്ടര്‍ വന്നു എന്തോ നോക്കി കൊണ്ട് നില്‍ക്കുവാ ഇങ്ങോട്ട് കയറു കൊച്ചെ എന്ന് പറയുന്നത് വരെ.

കാര്യം അവരെപ്പോള്‍ വേണെമെങ്കിലും പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തോട്ടെ. പക്ഷെ ആ കക്ഷിയുടെ സര്‍ട്ടിഫിക്കറ്റും കുന്തവുമെല്ലാം എന്റെ കയ്യിലായിപ്പോയല്ലോ. അതിനി എന്തോ ചെയ്യും? അപ്പോഴാണ് കയ്യിലുള്ളത് ആ കൊച്ചിന്റെ ബയോ ടാറ്റ ആണല്ലോ അതില്‍ നമ്പര്‍ കാണുമല്ലോ എന്ന് കത്തിയത്. ഉടനെ ആ നമ്പറില്‍ വിളിച്ചു - രണ്ടു പ്രാവശ്യവും റിംഗ് മുഴുവനായതല്ലാതെ ഒന്നും സംഭവിച്ചില്ല. പക്ഷെ ഞാനാരാ മോള്‍ - വീണ്ടും വിളിച്ചു. എന്തായാലും ഇത്തവണ റിംഗ് കഴിയുന്നതിനു മുന്‍പ് എടുത്തു.

അപ്പോഴോ.. ക ച്ച്ക് ക്ളിറ്റ് എന്നൊക്കെ കുറെ ശബ്ദമല്ലാതെ ഒന്നും കേള്‍ക്കാനില്ല. ഒടുവില്‍ കട്ട്‌ ചെയ്തു - യുവര്‍ സര്‍റ്റിഫിക്കറ്റ് ഈസ്‌ വിത്ത്‌ മി. വില്‍ സീ യു ഇന്‍ ദി ബസ്‌ സ്റ്റോപ്പ്‌ എന്നൊരു മെസ്സേജ് അയച്ചു. എന്തായാലും അതിനു ഓക്കേ വീ ആര്‍ ഇന്‍ ദി നെക്സ്റ്റ് ബസ്‌ ഇറ്സെല്ഫ് എന്നൊരു മറുപടി കിട്ടി.

പറഞ്ഞ പോലെ തന്നെ ഞാന്‍ അമ്പത്തൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ ചെന്ന് ഒരു ബദാം മില്‍ക്കും കഴിച്ചു കഴിഞ്ഞപ്പോഴേക്കും അവരെത്തി. ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും അഞ്ചു മിനിറ്റ് തികച്ചു നടക്കേണ്ട ഓഫീസിലേക്ക്.

അവിടെ ചെന്നപ്പോള്‍ ഒരു സാമ്പിള്‍ വെടിക്കെട്ടിനുള്ള ആളുകള്‍ അവിടെയും ഉണ്ട്. പേരും നാളുമെല്ലാം ഒരു സ്ലിപ്പില്‍ എഴുതി കൊടുത്തു കാത്തിരുന്നു. ഒടുവില്‍ 3 മണി കഴിഞ്ഞപ്പോള്‍ പേര് വിളിച്ചു.

ആഹ ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരേ ഒരു ആള്‍ മാത്രം അതും നല്ലൊരു സുന്ദരക്കുട്ടന്‍. .. കല്യാണം കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

പതിവുപോലെ സ്ഥിരം ചോദ്യങ്ങളും ഉത്തരവുമെല്ലാം കഴിഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് ഈ കമ്പനി തെരഞ്ഞെടുത്തത് എന്നൊരു ചോദ്യം .. ഞാന്‍ വിടുമോ സത്യസന്ധമായി തന്നെ ഉത്തരവും പറഞ്ഞു.

അങ്ങനെ തിരഞ്ഞെടുത്തതൊന്നുമല്ല ടീം ലീസില്‍ നിന്നും കിട്ടിയ ആദ്യത്തെ ഓഫര്‍ ആണ്. അത് കൊണ്ടാണ് എന്ന്.

പാവം സുന്ദരക്കുട്ടന്‍ .. ഈ കമ്പനിയില്‍ ജോലി ചെയ്യുക എന്നത് എന്റെ അന്ത്യഭിലഷമാണ് എന്ന് പറയും എന്ന് കരുതിയിരുന്ന അങ്ങേര്‍ എന്റെ ഉത്തരം കേട്ട് ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അടുത്ത ചോദ്യം

ഈ കമ്പനിയെ കുറിച്ച് എന്തറിയാം?

സോറി സര്‍ ഒന്നുമറിയില്ല ടീം ലീസില്‍ കാള്‍ സെന്റര് എന്നല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല.

അതോടെ അങ്ങോര്‍ക്ക് സംശയമായിക്കാണും ഞാന്‍ കളിയാക്കുകയാണോ എന്ന്.

എന്തായാലും ജോലിയെപ്പറ്റി ചെറുതായി ഒരു വിവരണം തന്നു - എനിയ്ക്ക് വിളിക്കേണ്ടി വരുക കേരളത്തിലെ കസ്റ്റമര്‍സിനോടാണത്രെ. കൊള്ളാം .. അപ്പോള്‍ പിന്നെ ഭാഷയുടെ പ്രശ്നവുമില്ല....

"പക്ഷെ അതിനു മുന്‍പ് എനിയ്ക്ക് നിങ്ങളുടെ മലയാള ഭാഷാ പരിചയം എത്രയുണ്ട് എന്ന് അറിയണം. അത് കൊണ്ട് കേരളത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? മലയാളത്തില്‍ പറയൂ."

ഓ.. പിന്നേ... കേരളത്തില്‍ ജനിച്ചു 26 വര്‍ഷങ്ങള്‍ അവിടെ തന്നെ ജീവിച്ച എന്നോടാണോ ഇതു പറയുന്നത്

തൊണ്ടയൊന്നു ശരിയാക്കി ഞാന്‍ തുടങ്ങി - "ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. വളരെ മനോഹരമായ ഭൂപ്രദേശങ്ങളും മലകളും നദികളും കൂടാതെ ശാന്തരും സമാധാനപ്രിയരുമായ ജനങ്ങളും എല്ലാമുള്ള ഒരു നാടിനു ദൈവത്തിന്റെ നാട് എന്ന പേര് ശരിക്കും ചേരുന്നതാണ്. ഇത്രയും മതസൌഹാര്‍ദതയുള്ള ആളുകള്‍ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. വിദ്യാഭാസത്തിന്റെ ..."

"മതി മതി .. "

ഛെ .. ഒന്ന് മര്യാദയ്ക്ക് നേരെ ചൊവ്വേ എന്തെങ്കിലും ഒന്ന് പറയാന്‍ പോലും ഇങ്ങേര്‍ സമ്മതിക്കില്ലല്ലോ.

അഞ്ചു നിമിഷം പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നെ അരമനിക്കൂറിനൊടുവില്‍ ഞാനടക്കം കുറച്ചു പേരുടെ പേര് വിളിച്ചു ഇനി ലാസ്റ്റ് റൌണ്ട് ആണ് . പക്ഷെ അത് ടി നഗര്‍ ഓഫീസില്‍ വച്ചാണ് എന്നറിയിച്ചു. വേണമെങ്കില്‍ ഇന്ന് തന്നെ പോകാം . അല്ലെങ്കില്‍ നാളെ രാവിലെ 11 മണിക്ക്.

കുഴഞ്ഞില്ലേ.. അപ്പോള്‍ തന്നെ മണി നാല് കഴിഞ്ഞു. ഇനി ബസ്‌ പിടിച്ചു ടി നഗര്‍ എത്തുമ്പോഴേക്കും അവിടെയുള്ളവരെല്ലാം ജോലിയും കഴിഞ്ഞു വീട്ടില്‍ പോയിട്ടുണ്ടാവും. നാളെയും മോളെ നോക്കാന്‍ ആന്റിയോട്‌ പറയണമല്ലോ എന്ന് വിഷമിച്ചി രിക്കുമ്പോഴാണ് നവി ലീവ് എടുക്കാം നാളെ മോളെയും കൊണ്ട് പോകാമെന്ന് പറഞ്ഞത്,

പിറ്റേന്ന് ടി നഗര്‍ പോയി .. ഇത്തവണ പ്രത്യേകിച്ചു ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. വില പേശല്‍ മാത്രം.

ഒടുവില്‍ രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു വില ഉറപ്പിച്ചു. അടുത്ത ആഴ്ച ജോയിന്‍ ചെയ്യാനുള്ള ഓഫര്‍ ലെറ്ററും വാങ്ങി തിരികെ വീട്ടിലേക്കു യാത്രയാകുമ്പോള്‍ ഓര്‍ത്തു -

അങ്ങനെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഔദ്യോഗിക ജീവിതം പുനരാരംഭിക്കാന്‍ തുടങ്ങുന്നു - പുതിയൊരു താവളത്തില്‍ പുതിയൊരു വേഷത്തില്‍....